19 Feb 2012

മണിമുഴക്കം


ടുത്തുപോയീ ഞാന്‍ ഉടുത്തോരീ തോലും
എടുത്തൊരീ കോലും
തെളിഞ്ഞോരീക്കാട്ടില്‍ ഉരിഞ്ഞെറിഞ്ഞോട്ടെ
 
മുനിഞ്ഞു കത്തുന്ന മെഴുതിരിക്കോലില്‍
ഉരുണ്ടു നീങ്ങുന്ന മെഴുകുകോലങ്ങള്‍
 
ജനുവരിയിലെ തണുത്ത കാറ്റെന്തോ
ചികഞ്ഞു നോക്കുന്നു ജനലിനക്കരെ
 
സ്മരണയിലെങ്ങോ പിറന്നു വീഴുന്ന
പുതിയ പൈതങ്ങള്‍ പതിഞ്ഞു പാടുന്നു

വിധി ഗണിച്ചു ചൊല്ലിയ ഗുണവാനേയെന്നെ
ഗുണിച്ചു നോക്കുവാന്‍ മറന്നു പോകല്ലേ

വെളുത്ത രക്തത്താല്‍ മലിനമായൊരെന്‍
മനസ്സിലോര്‍മ്മകള്‍ വ്യഭിച്ചരിക്കുമ്പോള്‍

ഡയറിക്കുള്ളില്‍ ഞാന്‍ ഒളിച്ചുവെച്ച നിന്‍
മയില്‍പീലിത്തുണ്ടാ നിലാവുകാണവേ

വന്നിടൂ കനത്തകാല്‍ ചിലമ്പും കിലുക്കി നീ
അന്ധകാരത്തിന്‍ മൂടുപടവും ധരിച്ചുനീ
കൊണ്ടുപോകുവാനെന്നെ വന്നിടൂ മരണമേ..


താഴെ വീണുറങ്ങുമെന്‍
നിശ്ചല ദേഹത്തിന്റെ
നിലച്ച ഹൃദയത്തില്‍ നിന്നെക്കാത്തിരിപ്പൂ ഞാന്‍...


17 Feb 2012

നീ...

ചുണ്ടിലെരിയുന്ന സിഗരറ്റുപോലെ

നിന്റെയോര്‍മ്മകള്‍.

ഒടുവിലത്,

ചുണ്ടിനെ പൊള്ളിച്ചു താഴെവീഴും.

നെഞ്ചില്‍ ഒരുകവിള്‍ പുകമാത്രം

ബാക്കിയാകും.